അതീവ പരിസ്‌ഥിതിലോല പ്രദേശമായ പണ്ടാരത്തു മലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം

By Trainee Reporter, Malabar News
mining
Pandarathumala
Ajwa Travels

പാലക്കാട്: അതീവ പരിസ്‌ഥിതി ലോല പ്രദേശമായ വാളയാർ പണ്ടാരത്തുമലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം. മലബാർ സിമന്റ്‌സാണ് മലയിൽ ഖനനം തുടങ്ങാൻ നീക്കം നടത്തുന്നത്. മുമ്പും പൊതുമേഖലാ സ്‌ഥാപനമായ മലബാർ സിമന്റ്‌സ് ഇവിടെ ഖനനം നടത്തിയിട്ടുണ്ട്. എന്നാൽ, ഖനനം വഴി പ്രദേശത്തെ ഒരു പുഴ തന്നെ ഇല്ലാതായ കാഴ്‌ചയാണ്‌ ഉണ്ടായത്. വർഷങ്ങളോളം ഖനനം നടത്തിയതിന്റെ ഫലമായി കൂറ്റൻ മല തന്നെ ഇല്ലാതായിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.

ഇനിയും ഖനനം തുടർന്നാൽ മല പൂർണമായും ഇല്ലാതാകുമെന്നും പ്രദേശവാസികൾ പറഞ്ഞു. പണ്ടാരത്തുമലയിൽ നിന്ന് ഖനനം നടത്താൻ മലബാർ സിമന്റ്‌സ് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. അതേസമയം, കസ്‌തൂരി രംഗൻ കമ്മിറ്റിയുടെ പഠനത്തിൽ ജൈവ വൈവിധ്യങ്ങളുടെ കലവറയായി കണ്ടെത്തിയ സ്‌ഥലത്ത്‌ ഖനനം നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പുതുശ്ശേരി പഞ്ചായത്തും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.

അതീവ പാരിസ്‌ഥിതിക പ്രാധാന്യം ഉള്ള പണ്ടാരത്തുമല തകർന്നാൽ വലിയ പാരിസ്‌ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ, പാലക്കാടൻ ചുരത്തിന്റെ ഭാഗമായ മല ഇല്ലാതായാൽ കാലാവസ്‌ഥാ വ്യതിയാനം വരെ സംഭവിക്കാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഇത് മുന്നിൽക്കണ്ടാണ് പുതുശ്ശേരി പഞ്ചായത്ത് ഖനനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പരിസ്‌ഥിതി മന്ത്രലയത്തിന് കത്ത് അയച്ചിരിക്കുന്നത്.

Read Also: കനോലി കനാൽ ആഴംകൂട്ടൽ; പ്രവൃത്തി അടുത്ത മാസം പുനഃരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE