‘കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റ്’; വിശദീകരണം തേടി ഹൈക്കോടതി

എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ചാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

By Senior Reporter, Malabar News
MR Ajith Kumar
Ajwa Travels

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ചാണ് കോടതി വിശദീകരണം തേടിയത്. കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണം വേണമെന്ന വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംആർ അജിത് കുമാർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ അജിത് കുമാറിന്റെ കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും, അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു.

ഇക്കാര്യം വിജിലൻസ് വ്യക്‌തമാക്കണം. അനുമതി ഇല്ലാതെയാണ് അന്വേഷണം നടത്തിയതെങ്കിൽ അത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. വിജിലൻസിന്റെ വിശദീകരണം സ്വീകരിക്കുന്നതിന് വേണ്ടി കേസ് പരിഗണിക്കുന്നത് ബുധനാഴ്‌ചയിലേക്ക് മാറ്റി. മറുപടി ലഭിച്ച ശേഷം അജിത് കുമാറിന്റെ ആവശ്യം അനുസരിച്ച് സ്‌റ്റേയുടെ കാര്യത്തിൽ ഹൈക്കോടതി ബുധനാഴ്‌ച തീരുമാനമെടുക്കും.

Most Read| ‘ട്രംപിന്റെ വിശ്വസ്‌തൻ’; സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE