ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ആകുലത ഉണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണ് വൈറസിന്റെ പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് രാജ്യത്ത് ഇപ്പോൾ പടര്‍ന്നുപിടിക്കുന്നത്. അതേസമയം ചൊവ്വാഴ്ച പുറത്തിറങ്ങുന്ന പ്രതിവാര റിപ്പോര്‍ട്ടില്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡബ്ള്യുഎച്ച്ഒ പുറത്തുവിടുമെന്നാണ് അറിയുന്നത്.
ഇന്ത്യയിൽ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച മാത്രം 3,66,161 കോവിഡ് കേസുകളാണ് പുതുതായി ഇന്ത്യയില്‍ റിപ്പോര്‍ട് ചെയ്തത്. 37,54 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. രാജ്യത്തെ ആകെ കോവിഡ് മരണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണങ്ങളേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ഥ സ്ഥിതിയെന്നാണ് വിദഗ്ധർ പറയുന്നത്.
Read Also: ഗൗരിയമ്മ വിടവാങ്ങി; നഷ്ടമായത് കേരള രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത







































