ഭൂട്ടാൻ വാഹനക്കടത്ത്; ഒരു ആഡംബര കാർ കൂടി കസ്‌റ്റഡിയിൽ, രേഖകകൾ കീറിയ നിലയിൽ

കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിന് സമീപത്താണ് വാഹനം കണ്ടെത്തിയത്.

By Senior Reporter, Malabar News
Operation Numkhor
(Image Courtesy: X)
Ajwa Travels

കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് പട്ടാള വണ്ടികൾ ഉൾപ്പടെ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിന് സമീപത്താണ് ഈ വാഹനം കണ്ടെത്തിയത്. കാറിൽ നിന്ന് ഉടമസ്‌ഥ രേഖകകൾ കീറിയ നിലയിൽ കണ്ടെടുത്തു.

ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള രേഖകളാണിത്. കസ്‌റ്റഡിയിലെടുത്ത കാർ മുക്കത്തെ ഗാരിജിൽ സൂക്ഷിച്ചിരിക്കുകയാണ്. കസ്‌റ്റംസ്‌ തിരയുന്ന മറ്റൊരു ആഡംബര കാർ മോട്ടോർ വാഹനവകുപ്പും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിശോധനകൾക്കിടെ മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എംവിഡി കാർ കസ്‌റ്റഡിയിൽ എടുത്തത്.

കൊച്ചി കസ്‌റ്റംസ്‌ നടത്തിയ ഓപ്പറേഷൻ നുംഖോർ പരിശോധനയിലാണ് സമീപകാലത്ത് ഭൂട്ടാനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കി പുറത്തുവന്നത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

മുക്കത്തേത് ഉൾപ്പടെ നാൽപ്പതോളം വാഹനങ്ങളാണ് സംസ്‌ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്. അതേസമയം, ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്‌റ്റംസിന്റെ വിലയിരുത്തൽ. 150ഓളം കാറുകൾ ഉടമസ്‌ഥർ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നാണ് സൂചന. ഇവ കണ്ടെത്താൻ എംവിഡിയുടേതടക്കം മറ്റു ഏജൻസികളുടെ സഹായവും കസ്‌റ്റംസ്‌ തേടിയിട്ടുണ്ട്.

Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE