‘ജലം നൽകിയില്ലെങ്കിൽ യുദ്ധം’; ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്കിസ്‌ഥാൻ

ജലം നൽകിയില്ലെങ്കിൽ ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങുമെന്ന മുന്നറിയിപ്പുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫാണ് രംഗത്തെത്തിയത്. സിന്ധൂനദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഭീഷണി.

By Senior Reporter, Malabar News
Pakistan Defense Minister Khawaja Asif
Khawaja Asif (Image Source: The New Indian Express)
Ajwa Travels

ഇസ്‌ലാമാബാദ്: ജലം നൽകിയില്ലെങ്കിൽ ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങുമെന്ന മുന്നറിയിപ്പുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയാണ് പാക്കിസ്‌ഥാൻ മുഴക്കിയിരിക്കുന്നത്‌. സിന്ധൂനദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഭീഷണി.

ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ള ഭീകരസംഘടനയാണെന്ന ആരോപണം ആസിഫ് നിഷേധിച്ചു. ലഷ്‌കറെ ത്വയിബ പാക്കിസ്‌ഥാനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്‌ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കുമെന്ന് ആസിഫ് ചോദിച്ചു.

ഭീകരസംഘടനകളെ പരിശീലിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്‌ത ചരിത്രം പാക്കിസ്‌ഥാനുണ്ടെന്നും ഗ്വാജ മുഹമ്മദ് ആസിഫ് സമ്മതിച്ചു. പാശ്‌ചാത്യരുടെ ഈ വൃത്തികെട്ട ജോലി ചെയ്‌തതിന്റെ ദുരിതം പാക്കിസ്‌ഥാൻ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ”ഞങ്ങൾ ഈ ചീത്തജോലി യുഎസിന് വേണ്ടി മൂന്ന് ദശകത്തോളമായി ചെയ്‌തുകൊണ്ടിരിക്കുന്നു. ബ്രിട്ടനടക്കമുള്ള പാശ്‌ചാത്യർക്ക് വേണ്ടിയാണിത്. തെറ്റുതന്നെ. അതിന്റെ ദുരിതം ഞങ്ങൾ അനുഭവിക്കുന്നു”- ആസിഫ് പറഞ്ഞു.

അതേസമയം, കശ്‌മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണമെന്നും, അന്വേഷകരുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്‌ഥാൻ സഹകരിക്കുമെന് ഉറപ്പ് നൽകുന്നതായും ആസിഫ് കൂട്ടിച്ചേർത്തു.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE