പാലക്കാട്: പ്ളസ് വൺ വിദ്യാർഥിനിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16) ആണ് ഇന്നലെ രാത്രി ഒമ്പതുമണിയോടെ സ്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂളിലെ സീനിയർ വിദ്യർഥികളുടെ റാഗിങ് ഭയന്നാണ് രുദ്ര കഴിഞ്ഞതെന്ന് പിതാവ് പറയുന്നു. മകളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാജേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഹോസ്റ്റൽ മെസിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ സഹപാഠികളാണ് രുദ്രയെ തൂങ്ങിയ നിലയിൽ കണ്ടത്.
പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രുദ്രയുടേത് ആത്മഹത്യ തനെയാണെന്ന് നോർത്ത് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം, കുടുംബത്തിൻറെ റാഗിങ് ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു.
Most Read| സിൽവർ ലൈൻ ഇല്ല; അതിവേഗ റെയിലിന് കേന്ദ്ര നീക്കം, പൊന്നാനിയിൽ ഓഫീസ്




































