‘മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു, സർക്കാർ ഒപ്പമുണ്ട്’

2023 മേയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ആദ്യമായി എത്തിയതായിരുന്നു പ്രധാനമന്ത്രി.

By Senior Reporter, Malabar News
Prime Minister Narendra Modi
Image Credit: DD National
Ajwa Travels

ഇംഫാൽ: തന്റെ സർക്കാർ മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. ചുരാചന്ദ്‌പൂർ ജില്ലയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

2023 മേയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ആദ്യമായി എത്തിയതായിരുന്നു പ്രധാനമന്ത്രി. മണിപ്പൂർ പ്രകൃതിയുടെ സമ്മാനമാണ്. ഇവിടുത്തെ കുന്നുകൾ രാജ്യത്തിന് ലഭിച്ച അതുല്യമായ സമ്മാനമാണ്. കനത്ത മഴയിലും പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെ എത്തിയ നിങ്ങളോടെനിക്ക് നന്ദിയുണ്ട്.

മണിപ്പൂർ ധീരൻമാരുടെ നാടാണ്. മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു. ഈ മനോഹരമായ സ്‌ഥലത്തെ അക്രമം വിഴുങ്ങി. എന്നാൽ, പുതിയ പ്രഭാതം ആരംഭിക്കാൻ പോകുന്നു. ആളുകൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കും. ഞാൻ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്ര സർക്കാർ നിങ്ങളോടൊപ്പം ഉണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

മിസോറാമിൽ നിന്ന് ഹെലികോപ്‌ടറിലാണ് ചുരാചന്ദ്‌പുരിലെ ബിഎസ്എഫ് ഹെലിപാഡിൽ പ്രധാനമന്ത്രി ഇറങ്ങിയത്. ആദ്യം ചുരാചന്ദ്‌പുർ പീസ് ഗ്രൗണ്ടിലെത്തി പൊതുയോഗത്തിന് ശേഷം ഇംഫാലിലെ കാംഗ്‌ള കോട്ടയിലെ പൊതുയോഗത്തിലും മോദി സംസാരിക്കും. രണ്ടിടത്തും പ്രധാനമന്ത്രി കലാപത്തിൽ അകപ്പെട്ട ഇരകളെ കാണും. വൈകീട്ടോടെ അസമിലേക്ക് പോകും.

Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE