അമീബിക് മസ്‌തിഷ്‌ക ജ്വരം; നാലുവയസുകാരൻ ആശുപത്രി വിട്ടു- ഇന്ത്യയിൽ രണ്ടാമത്

ജൂലൈ 13നാണ് കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

By Trainee Reporter, Malabar News
Amebic- encephalitis
Rep. Image
Ajwa Travels

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച നാലുവയസുകാരൻ ആശുപത്രി വിട്ടു. അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്. ജൂലൈ 13നാണ് കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനയിൽ മസ്‌തിഷ്‌ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നട്ടെല്ലിന്റെ സ്രവം പരിശോധിച്ച് അമീബിക് മസ്‌തിഷ്‌ക ജ്വരമാണെന്ന് പ്രാഥമികമായി സ്‌ഥിരീകരിച്ച് ചികിൽസ തുടങ്ങി. പിസിആർ ടെസ്‌റ്റിൽ നൈഗലഗ്ളേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്‌ഥിരീകരിച്ചു. ചികിൽസയുടെ എട്ടാം ദിവസം സ്രവം നോർമലായി. 24 ദിവസത്തോളം ചികിൽസ തുടർന്നു.

ജൂലൈ 22ന് അമീബിക് മസ്‌തിഷ്‌ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട് ചെയ്‌തിരുന്നു. തിക്കോടി സ്വദേശിയായ അഫ്‌നാൻ ജാസിം എന്ന 14 വയസുകാരനാണ് അന്ന് രോഗത്തെ അതിജീവിച്ചത്.

Most Read| ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്; ഹൈക്കോടതി ചൊവ്വാഴ്‌ച വിധി പറയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE