കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച നാലുവയസുകാരൻ ആശുപത്രി വിട്ടു. അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്. ജൂലൈ 13നാണ് കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ മസ്‌തിഷ്‌ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നട്ടെല്ലിന്റെ സ്രവം പരിശോധിച്ച് അമീബിക് മസ്‌തിഷ്‌ക ജ്വരമാണെന്ന് പ്രാഥമികമായി സ്‌ഥിരീകരിച്ച് ചികിൽസ തുടങ്ങി. പിസിആർ ടെസ്‌റ്റിൽ നൈഗലഗ്ളേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്‌ഥിരീകരിച്ചു. ചികിൽസയുടെ എട്ടാം ദിവസം സ്രവം നോർമലായി. 24 ദിവസത്തോളം ചികിൽസ തുടർന്നു.
ജൂലൈ 22ന് അമീബിക് മസ്‌തിഷ്‌ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട് ചെയ്‌തിരുന്നു. തിക്കോടി സ്വദേശിയായ അഫ്‌നാൻ ജാസിം എന്ന 14 വയസുകാരനാണ് അന്ന് രോഗത്തെ അതിജീവിച്ചത്.
Most Read| ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്; ഹൈക്കോടതി ചൊവ്വാഴ്‌ച വിധി പറയും