ഉപയോഗിക്കുന്നത് മെത്താംഫിറ്റമിൻ, മോചനം വേണം; ഷൈൻ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്

സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയിൽ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്‌ഥാനത്തിലാണ്‌ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എക്‌സൈസ് വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും ചികിൽസ.

By Senior Reporter, Malabar News
Shine Tom Chacko Case
Shine Tom Chacko
Ajwa Travels

ആലപ്പുഴ: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയിൽ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്‌ഥാനത്തിലാണ്‌ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എക്‌സൈസ് വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും ചികിൽസ.

ഇതോടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഷൈനിനെ തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഷൈൻ ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ലഹരി വിമുക്‌തിക്കായി എറണാകുളത്തെ ഡി അഡിക്ഷൻ സെന്ററിൽ ചികിൽസയിലാണെന്നുമാണ് ഷൈനിന്റെ മൊഴി.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ വ്യക്‌തമാക്കിയിരുന്നു. അതേസമയം, മോഡൽ സൗമ്യയുടെയും നടൻ ശ്രീനാഥ്‌ ഭാസിയുടെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. പത്തര മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. ഹൈബ്രിഡ് കഞ്ചാവ് ഇടപാടിൽ ഒരു ബന്ധവുമില്ലെന്നാണ് മൂവരുടെയും മൊഴി.

ചികിൽസാ രേഖകളുമായി ഷൈൻ ടോം ചാക്കോയുടെ മാതാപിതാക്കൾ ആലപ്പുഴ എക്‌സൈസ് ഓഫീസിൽ എത്തിയിരുന്നു. ഡി അഡിക്ഷൻ സെന്ററിലെ ചികിൽസാ രേഖയാണ് ഹാജരാക്കിയത്. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ ആലപ്പുഴ എക്‌സൈസ് കമ്മീഷണർ ഓഫീസിലെത്തിയത്. ശ്രീനാഥ്‌ ഭാസി, മോഡലായ സൗമ്യ എന്നിവരെയും എക്‌സൈസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

Most Read| ഇന്ത്യാവിരുദ്ധ ഉള്ളടക്കം; പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE