ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
കുഴഞ്ഞു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. അപകടം ഉണ്ടായതിന് പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവ സ്‌ഥലത്ത് നിന്ന് മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.
തമിഴ്‌നാട്ടിലെ ആരോഗ്യ- വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കലൂരിലേക്ക് തിരിക്കും. ഇത് സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ മന്ത്രിമാർക്ക് നൽകി. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Most Read| വായ്‌പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക്