തിരുവനന്തപുരം: ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും നാലുകിലോ അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ളാസ് വരെയുള്ള സംസ്ഥാനത്തെ 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
വിദ്യാർഥികൾക്കുള്ള അരി സിവിൽ സപ്ളൈസ് കോർപറേഷന്റെ (സപ്ളൈകോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിനുള്ള ചുമതല സപ്ളൈകോയ്ക്ക് നൽകിയിട്ടുണ്ട്.
ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു. ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളായ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ചു വിതരണം സുഗമമാക്കാൻ സിവിൽ സപ്ളൈസ് കോർപറേഷന് നിർദ്ദേശം നൽകി.
Most Read| ‘ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം’, വിവാദ ബിൽ സംയുക്ത സമിതിക്ക് വിട്ടു







































