സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിൽ; തൽസ്‌ഥിതി വിലയിരുത്തും

മണിപ്പൂർ കലാപബാധിതർക്ക് നൽകേണ്ട സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളും. മാത്രമല്ല, ജനങ്ങൾക്ക് നൽകേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും.

By Senior Reporter, Malabar News
The Supreme Court
Ajwa Travels

ഇംഫാൽ: മണിപ്പൂരിലെ സംഘർഷബാധിത മേഖലകളുടെ തൽസ്‌ഥിതി പരിശോധിക്കാനായി സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്‌റ്റിസ്‌ ബിആർ ഗവായിയുടെ നേതൃത്വത്തിൽ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്‌, കെവി വിശ്വനാഥൻ, എംഎം സുന്ദ്രേഷ്‌ , എൻ കോടീശ്വർ സിങ് എന്നിവർ ഉൾപ്പടെ ആറ് ജഡ്‌ജിമാരുടെ സംഘമാണ് മണിപ്പൂരിലെത്തിയത്.

സുപ്രീം കോടതിയുടെ പരിഗണനയിൽ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്‌ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പടെയുള്ള കേസുകളുടെ അടിസ്‌ഥാനത്തിൽ കൂടിയാണ് ഇപ്പോൾ ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക് പോയത്. ഇതിന് ശേഷമായിരിക്കും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഉണ്ടാവുക.

മണിപ്പൂർ കലാപബാധിതർക്ക് നൽകേണ്ട സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല, ജനങ്ങൾക്ക് നൽകേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും. അതേസമയം, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുർ സംഘം സന്ദർശിക്കില്ല. മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട ജസ്‌റ്റിസ്‌ എൻകെ സിങ് ചുരാചന്ദ്പുർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം.

നേരത്തെ, മണിപ്പൂർ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്‌ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയിരുന്നു. ജമ്മു കശ്‌മീർ ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ്‌ ഗീത മിത്തലിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ജസ്‌റ്റിസ്‌ ശാലിനി ജോഷി, ജസ്‌റ്റിസ്‌ ആശാ മേനോൻ എന്നിവരായിരുന്നു അംഗങ്ങൾ.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE