വിസി നിയമനം; ‘ഗവർണറും സർക്കാരും സമവായത്തിൽ എത്തണം, വ്യാഴാഴ്‌ച വരെ സമയം’

സമവായത്തിൽ എത്തിയില്ലെങ്കിൽ, അടുത്ത വ്യാഴാഴ്‌ച വൈസ് ചാൻസലറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

By Senior Reporter, Malabar News
supreme court
Ajwa Travels

ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി. വിഷയത്തിൽ ഗവർണറും സംസ്‌ഥാന സർക്കാരും തമ്മിൽ സമവായത്തിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സമവായത്തിൽ എത്തിയില്ലെങ്കിൽ, അടുത്ത വ്യാഴാഴ്‌ച വൈസ് ചാൻസലറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

ജസ്‌റ്റിസുമാരായ ജെബി പർദിവാല, പിബി വരാലേ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ. എന്നാൽ, ഇത് അംഗീകരിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറല്ല. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ.

ഇവിടുത്തേക്ക് മുഖ്യമന്ത്രി ചാൻസലർക്ക് കൈമാറിയ മുൻഗണനാ പാനലിൽ ഒന്നാം സ്‌ഥാനത്ത്‌ ഡോ. സജി ഗോപിനാഥാണ്. സുപ്രീം കോടതി രൂപീകരിച്ച സേർച്ച് പാനലുകളിലും സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകൾ ഉള്ളതിനാലാണ് ഗവർണർ ഇവരുടെ പേരുകൾ ശുപാർശ ചെയ്യുന്നതെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

സർവകലാശാല വിസിയായിരുന്നപ്പോൾ കണക്കുകൾ സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നാണ് സജി ഗോപിനാഥിന് എതിരായ ഗവർണറുടെ പരാതി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി അനധികൃത അദാലത്ത് നടത്തി തോറ്റ എൻജിനിയറിങ് വിദ്യാർഥികളെ വിജയിപ്പിച്ച വ്യക്‌തിയാണ് ഡിജിറ്റൽ സർവകലാശാലയിലേക്ക് രണ്ടാം പേരുകാരിയായി സർക്കാർ ശുപാർശ ചെയ്യുന്ന രാജശ്രീയ്‌ക്ക് നേരെയുള്ള ഗവർണറുടെ ആരോപണം.

Most Read| ഇൻഡിഗോയ്‌ക്ക് ആശ്വാസം; ഡ്യൂട്ടി ചട്ടത്തിൽ ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE