തിരുവനന്തപുരം: ശാസ്തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി മാധവ് സുരേഷ് ഏറ്റുമുട്ടിയത്.
ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. ശാസ്തമംഗലത്ത് നടുറോഡിൽ ഇരുവരും 15 മിനിറ്റോളം തർക്കിച്ചു. ഇതോടെ മാധവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ, മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി.
രണ്ടുപേർക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പോലീസ് വിട്ടയക്കുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ വിട്ടയച്ചുവെന്ന് പോലീസ് പറയുന്നു. വിനോദ് രേഖാമൂലം പരാതി നൽകിയിരുന്നതായി പോലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മിൽ ധാരണയായതിനാൽ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

































