‘ചെറു വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും’; താമരശ്ശേരി ചുരം സന്ദർശിച്ച് കോഴിക്കോട് കലക്‌ടർ

ഭാരം കൂടിയ വാഹനങ്ങളും ബസുകളും ഇപ്പോൾ ചുരം വഴി കടത്തിവിടുന്നില്ല. സോയിൽ സർവേയും ജിയോളജി വിഭാഗത്തിന്റെ പരിശോധനയും നടത്തിയ ശേഷം ഉച്ചകഴിഞ്ഞ് മറ്റ് വാഹനങ്ങൾ കടത്തിവിടുന്ന കാര്യം പരിശോധിക്കുമെന്ന് കലക്‌ടർ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Thamarassery Churam
മണ്ണിടിച്ചിലിനെ തുടർന്ന് താമരശ്ശേരി ചുരം റോഡിൽ പാറക്കല്ലുകൾ അടിഞ്ഞ നിലയിൽ
Ajwa Travels

കോഴിക്കോട്: തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടായ താമരശ്ശേരി ചുരത്തിൽ പരിശോധന നടത്തി കോഴിക്കോട് കലക്‌ടർ സ്‌നേഹിൽ കുമാർ സിങ്. പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്‌ഥർക്കൊപ്പമാണ് കലക്‌ടർ എത്തിയത്. പിഡബ്‌ളുഡി, ജിയോളജി വകുപ്പ് ഉൾപ്പടെ കഴിഞ്ഞദിവസം സ്‌ഥലത്ത്‌ പരിശോധന നടത്തിയിരുന്നുവെന്നും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും കലക്‌ടർ അറിയിച്ചു.

ഭാരം കൂടിയ വാഹനങ്ങളും ബസുകളും ഇപ്പോൾ ചുരം വഴി കടത്തിവിടുന്നില്ല. സോയിൽ സർവേയും ജിയോളജി വിഭാഗത്തിന്റെ പരിശോധനയും നടത്തിയ ശേഷം ഉച്ചകഴിഞ്ഞ് മറ്റ് വാഹനങ്ങൾ കടത്തിവിടുന്ന കാര്യം പരിശോധിക്കുമെന്നും കലക്‌ടർ വ്യക്‌തമാക്കി.

നിലവിൽ ചുരം റോഡുവഴി ചെറു വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടാനാണ് തീരുമാനം. ബസും ലോറിയും ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടില്ല. കോഴിക്കോട് കലക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.

ഇന്നലെയും വ്യൂപോയിന്റിന് സമീപം മണ്ണിടിഞ്ഞിരുന്നു. തുടർന്ന്, ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് കോഴിക്കോട്, വയനാട് കലക്‌ടർമാർ ഉത്തരവിട്ടു. എന്നാൽ, രാത്രി ചേർന്ന യോഗത്തിന് ശേഷമാണ് കോഴിക്കോട് കലക്‌ടർ നിയന്ത്രണം ഭാഗികമായി പിൻവലിച്ചത്. നേരത്തെ, റവന്യൂ മന്ത്രി കെ. രാജൻ കോഴിക്കോട്, വയനാട് കലക്‌ടർമാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും യോഗം വിളിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE