‘ചാവേർ ആക്രമണം ഒരു രക്‌തസാക്ഷിത്വ പ്രവർത്തനം’; ഉമറിന്റെ അവസാന വീഡിയോ പുറത്ത്

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്‍ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വീഡിയോ എന്നാണ് വിവരം.

By Senior Reporter, Malabar News
Delhi Bomb Blast-Umar Nabi
Ajwa Travels

ന്യൂഡെൽഹി: ഭീകരാക്രമണത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഉമർ നബിയുടെ വീഡിയോ പുറത്ത്. ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്‍ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വീഡിയോ എന്നാണ് വിവരം. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ളീഷിലുള്ള വീഡിയോയാണ് പുറത്തുവന്നത്.

”ചാവേർ ആക്രമണത്തെ ന്യായീകരിച്ചാണ് ഉമർ നബിയുടെ സംസാരം. ചാവേർ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഇത് യഥാർഥത്തിൽ ഒരു രക്‌തസാക്ഷിത്വ പ്രവർത്തനം കൂടിയാണ്. ഇതിനെതിരെ നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്‌തി ഒരു പ്രത്യേക സ്‌ഥലത്ത്‌ ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്‌തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത്”- ഉമർ നബി വീഡിയോയിൽ പറഞ്ഞു.

അതേസമയം, ഉമർ ഒരു ‘ഷൂ ബോംബർ’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉമർ സ്‍ഫോടനം നടത്താൻ ഉപയോഗിച്ച കാറിൽ നിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് ഇക്കാര്യം വിരൽ ചൂണ്ടുന്നത്. വാഹനത്തിന്റെ വലതുവശത്തെ മുൻ ടയറിനടുത്തുള്ള ഡ്രൈവിങ് സീറ്റിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ഷൂ കണ്ടെത്തിയത്.

അതിനുള്ളിൽ നിന്ന് ലോഹം പോലെയുള്ള ഒരു വസ്‌തു കണ്ടെടുത്തിട്ടുണ്ട്. സ്‍ഫോടനം നടത്താൻ ഉപയോഗിച്ചത് ഈ വസ്‌തുവാണെന്നാണ് ഉദ്യോഗസ്‌ഥരുടെ അനുമാനം. അതിതീവ്ര സ്‌ഫോടനശേഷിയുള്ള മദർ ഓഫ് സാത്താൻ എന്ന് വിളിക്കപ്പെടുന്ന ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡ്‌ (ടിഎടിപി) എന്ന സ്‍ഫോടകവസ്‌തുവിന്റെ മാസം കാറിന്റെ ടയറിലും ഷൂവിലും കണ്ടെത്തിയിട്ടുണ്ട്.

Most Read| ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ; മുൻകൂട്ടി വിസ എടുക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE