അപ്രതീക്ഷിത മഴ; പാലക്കാട്‌ ജില്ലയിൽ 133 ഹെക്‌ടർ നെൽകൃഷി വെള്ളത്തിനടിയിൽ

By Staff Reporter, Malabar News
palakkad-paddy
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ കൊയ്‌ത്തിന് പാകമായ പാടങ്ങളിൽ അപ്രതീക്ഷിത മഴയിൽ വൻ കൃഷിനാശം. ഒരാഴ്‌ച കൊണ്ട്‌ വിവിധ പ്രദേശങ്ങളിലായി 133.4 ഹെക്‌ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. 22 മുതൽ 28 വരെയുള്ള കണക്കാണിത്‌. രണ്ടു കോടിയുടെ നഷ്‌ടമാണ്‌ കണക്കാക്കുന്നത്. ആലത്തൂർ, ചിറ്റൂർ, കൊല്ലങ്കോട്‌, കുഴൽമന്ദം, നെൻമാറ മേഖലയിലാണ്‌ കൃഷിനാശം കുടുതൽ.

കുഴൽമന്ദത്ത്‌ 39 ഹെക്‌ടറും, നെൻമാറയിൽ 38 ഹെക്‌ടറും നെൽകൃഷി നശിച്ചു. 18 കർഷകർക്കാണ്‌ നഷ്‌ടം സംഭവിച്ചത്‌. 22 മുതൽ ജില്ലയിലെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. 25 മുതൽ മഴ ശക്‌തമായി. കൊയ്‌ത്ത്‌ ആരംഭിച്ചതോടെ പ്രതീക്ഷയിലായിരുന്ന കർഷകർക്ക്‌ ഇരുട്ടടിയായി കൃഷിനാശം. കടം വാങ്ങി കൃഷിയിറക്കിയവരാണ്‌ പ്രതിസന്ധിയിലായത്‌.

വീണുപോയ നെൽച്ചെടികൾ യന്ത്രസഹായത്താൽ കൊയ്യുക സാധ്യമല്ല. ആളെ നിർത്തി കൊയ്‌ത്ത്‌ നടത്തിയാൽ നഷ്‌ടമാണെന്ന്‌ കർഷകർ പറയുന്നു. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ നെൽച്ചെടികൾ ചേർത്തുകെട്ടി ബാക്കിയുള്ളവ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ കർഷകർ. കൊയ്‌ത്ത്‌ വേഗത്തിലാക്കാനുള്ള നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Read Also: മോന്‍സൺ മാവുങ്കൽ തട്ടിപ്പ്; പുരാവസ്‌തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE