തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു. നൂറാമത് ക്രൂചെയ്ഞ്ച് പൂര്‍ത്തിയാക്കിയതോടെ ആണ് തുറമുഖത്തെ അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
വിഴിഞ്ഞത്ത് നൂറാമനായി സിംഗപ്പൂരില്‍ നിന്നും ഫുജൈറയിലേക്കുള്ള സ്‍റ്റി ലോറ്റസ് എന്ന കപ്പലാണ് എത്തിയത്. കപ്പലിനെ തുറമുഖ വകുപ്പും കസ്‌റ്റംസും ആരോഗ്യവകുപ്പും എമിഗ്രേഷനും ഷിപ്പിംഗ് ഏജന്‍സിയും ചേര്‍ന്നാണ് വരവേറ്റത്.
അഞ്ച് മാസത്തിനിടയില്‍ നൂറാമത്തെ കപ്പലും തീരത്ത് എത്തിയതോടെ ഒരു കോടി എട്ട് ലക്ഷം രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ ജൂലൈ 15നാണ് വിഴിഞ്ഞത്ത് ക്രൂചെയിഞ്ചിങ്ങിനായി ആദ്യ കപ്പലെത്തുന്നത്.
ഇത്രയധികം കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കാന്‍ കാരണമായത് അന്താരാഷ്‌ട്ര ചാനലിന്റെ സാമിപ്യം, കടലിന്റെ ആഴം എന്നീ ഘടകങ്ങളാണ്. വിഴിഞ്ഞം ക്രൂചെയിഞ്ച് ഹബ്ബിലൂടെ പ്രാദേശിക തലത്തിലും വലിയ തൊഴില്‍ സാധ്യതയാണ് ഉണ്ടാവുന്നത്.
Read Also: ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്‌ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്







































