വയനാട് ഉരുൾപൊട്ടൽ; കാണാതായവരെ മരിച്ചവരായി കണക്കാക്കും- സഹായധനം നൽകും

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാണാതായവരെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. ഇതോടെയാണ് തിരച്ചിൽ നിർത്തിയിട്ടും കണ്ടുപിടിക്കാൻ കഴിയാത്തവരെ കൂടി മരിച്ചവരായി കണക്കാക്കി ധനസഹായം നൽകാൻ തീരുമാനിച്ചത്.

By Senior Reporter, Malabar News
Wayanad Landslide
Rep. Image
Ajwa Travels

തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചു. ഇവരുടെ അടുത്ത ബന്ധുക്കൾക്ക് ധനസഹായവും മറ്റു ആനുകൂല്യങ്ങളും നൽകാനും തീരുമാനിച്ചു. ഇതിനായി രണ്ട് സമിതികൾ രൂപീകരിച്ചു.

സംസ്‌ഥാന, പ്രാദേശിക തലങ്ങളിലാണ് സമിതികൾ. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, അതത് പോലീസ് സ്‌റ്റേഷനിലെ എസ്‍എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി ആദ്യം പട്ടിക തയ്യാറാക്കി സമർപ്പിക്കും. ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് സംസ്‌ഥാനതല സമിതി.

പ്രാദേശിക സമിതി പട്ടിക തയ്യാറാക്കി സംസ്‌ഥാനതല സമിതി വിശദമായ പരിശാധന നടത്തിയ ശേഷമാകും കാണാതായവരുടെ അന്തിമ പട്ടിക തയ്യാറാക്കുക. കാണാതായവരുടെ ബന്ധുക്കൾ പോലീസ് സ്‌റ്റേഷനുകളിൽ നൽകിയിരിക്കുന്ന പരാതികളുടെ വിവരങ്ങളും ശേഖരിക്കും.

തുടർന്ന് തയ്യാറാക്കുന്ന റിപ്പോർട് ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും. ദുരന്തനിവാരണ അതോറിറ്റി റിപ്പോർട് പരിശോധിച്ച് ശുപാർശകളോടെ സംസ്‌ഥാന സമിതിക്ക് കൈമാറുകയാണ് ചെയ്യുക. സംസ്‌ഥാന സമിതി ഇത് സൂക്ഷ്‌മമായി പരിശോധിച്ച് സർക്കാരിന് കൈമാറും.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാണാതായവരെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. ഇതോടെയാണ് തിരച്ചിൽ നിർത്തിയിട്ടും കണ്ടുപിടിക്കാൻ കഴിയാത്തവരെ കൂടി മരിച്ചവരായി കണക്കാക്കി ധനസഹായം നൽകാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടിക്രമങ്ങൾ സുതാര്യമായി വേഗത്തിൽ നടപ്പാക്കാനാണ് സമിതികൾ രൂപീകരിച്ചത്.

Most Read| ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE