ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്

ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന വെസ്‌റ്റേൺ അണ്ടർ ഗ്രൗണ്ട് ഓർക്കിഡ് ആണ് ഈ അത്‌ഭുത സസ്യം. 'റിസന്തെല്ലാ ഗാർഡിനെറി' എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഓർക്കിഡ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലാണ് കാണപ്പെടുന്നത്.

By Senior Reporter, Malabar News
Rhizanthella Gardneri
Rhizanthella Gardneri (Image Courtesy: Wikipedia)
Ajwa Travels

ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന വെസ്‌റ്റേൺ അണ്ടർ ഗ്രൗണ്ട് ഓർക്കിഡ് ആണ് ഈ അത്‌ഭുത സസ്യം. ‘റിസന്തെല്ലാ ഗാർഡിനെറി’ എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഓർക്കിഡ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലാണ് കാണപ്പെടുന്നത്.

മണ്ണിനടിയിൽ വിരിഞ്ഞ് നിൽക്കുന്ന ഈ ഓർക്കിഡിന് ഇലകൾ, തണ്ടുകൾ എന്നിങ്ങനെ പച്ച ഭാഗങ്ങളൊന്നും ഇല്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. വളർച്ചയ്‌ക്ക് പ്രകാശ സംശ്ളേഷണത്തിന്റെ സഹായവും ഇല്ല. പകരം അതിന് എല്ലാ പോഷകങ്ങളും ലഭിക്കുന്നത് ചെടിയുടെ വേരുകളിൽ വളരുന്ന ഒരുതരം ഫംഗസിൽ നിന്നാണെന്നാണ് ശാസ്‌ത്രജ്‌ഞർ പറയുന്നത്.

പരാഗണം നടക്കുന്നതും മറ്റു ചെടികളിൽ നിന്നും വ്യത്യസ്‌തമാണ്. ഒരുതരം ചിതൽ വഴി ആണ് ഇവയുടെ പരാഗണം നടക്കുന്നത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ട ഇവയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ശാസ്‌ത്രജ്‌ഞർ.

കാലാവസ്‌ഥാ വ്യതിയാനമാണ് ഇത്തരം ഓർക്കിഡുകളുടെ വംശനാശത്തിന് കാരണമാകുന്നതെന്ന് ഓർക്കിഡുകളെയും കാലാവസ്‌ഥാ വ്യതിയാനത്തെയും കുറിച്ച് ഗവേഷണം നടത്തിയ സസ്യ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞനും ഓർക്കിഡിയോളജിസ്‌റ്റുമായ ജാക്കോപോ കാലേവോ പറയുന്നു. കൂടാതെ, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കൊടും ചൂടും കാട്ടുതീയും അവയുടെ നാശത്തിന് കാരണമായിട്ടുണ്ട്.

1990കളിൽ സസ്യ ശാസ്‌ത്രജ്‌ഞനായ കിങ്‌സ്‌ലി വെയ്ൻ ഡിക്‌സൺ ലബോറട്ടറിയിൽ അണ്ടർഗ്രൗണ്ട് ഓർക്കിഡ് വളർത്താൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചില്ല. കാർഷിക ആവശ്യങ്ങൾക്കും റോഡിനും വേണ്ടി ഭൂമി വലിയ തോതിൽ ഉപയോഗിച്ചതും ഇത്തരം ഓർക്കിഡുകളുടെ വംശനാശത്തിന് കാരണമായിട്ടുണ്ടെന്ന് ഡിക്‌സൺ പറയുന്നു.

Most Read| ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE