ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; വാഹനത്തിന് അമിതവേഗമെന്ന് നാട്ടുകാർ

പാൽ വാങ്ങാനായി വീടിന് താഴെയുള്ള റോഡിൽ നിൽക്കുകയായിരുന്ന കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിമി- ആയിഷ ദമ്പതികളുടെ മകൾ ദിൽഷാനയാണ് ജീപ്പ് ഇടിച്ചു മരിച്ചത്.

By Senior Reporter, Malabar News
Dilshana
ദിൽഷാന

കൽപ്പറ്റ: കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അപകടകാരണം ജീപ്പിന്റെ അമിതവേഗമെന്ന് നാട്ടുകാർ. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിന് കാരണമായതായി നാട്ടുകാർ പരാതിപ്പെട്ടു.

പാൽ വാങ്ങാനായി വീടിന് താഴെയുള്ള റോഡിൽ നിൽക്കുകയായിരുന്ന കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിമി- ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19) ആണ് മരിച്ചത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പളക്കാട് സിനിമാളിന് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം.

ബത്തേരി സെന്റ് മേരീസ് കോളേജ് രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർഥിനിയാണ്. അമിത വേഗത്തിലാണ് ക്രൂയീസർ ജീപ്പെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികിൽ ഇറക്കിയിട്ടിരുന്ന വലിയ പൈപ്പിൽ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്‌ടമായി ദിൽഷാനയെ ഇടിച്ചത്. അമിതവേഗം ഉണ്ടായിരുന്നതു കൊണ്ടുതന്നെ പൈപപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.

ആവശ്യത്തിന് വീതിയില്ലാത്ത റോഡരികിൽ ഇത്തരത്തിൽ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്‌ഥരുമാണ് ദാരുണ സംഭവത്തിൽ ഉത്തരവാദികളെന്നും നാട്ടുകാർ ആരോപിക്കുന്നു. ഗൾഫിലുള്ള ദിൽഷാനയുടെ പിതാവ് നാട്ടിലേക്ക് തിരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹഷ്.

Most Read| അതിജീവനം ഒരു കുടക്കീഴിൽ; ബെയ്‌ലി കുടകളും ബാഗുകളും വിപണിയിലെത്തിച്ച് വനിതകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE