യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; വ്‌ളോഡിമിർ സെലെൻസ്‌കി

By Team Member, Malabar News
6000 Russian Soldiers Died In Russian Attack In Ukraine
Ajwa Travels

കീവ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുമ്പോൾ ഇതുവരെയുള്ള യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. നിലവിൽ റഷ്യ- യുക്രൈൻ യുദ്ധം ഏഴാം ദിവസവും ശക്‌തമായ ആക്രമണവുമായി തുടരുകയാണ്.

അതേസമയം ഖാർക്കീവിൽ റഷ്യൻ സൈന്യം ഇന്ന് നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 112 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവിടുത്തെ സൈനിക അക്കാദമിക്കും, ആശുപത്രിക്കും നേരെയും റഷ്യൻ സൈന്യം ആക്രമണം നടത്തി. പാരച്യൂട്ടുകളില്‍ റഷ്യന്‍ സൈന്യം നഗരത്തിലിറങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തിന് പിന്നാലെ ഖേഴ്‌സൺ നഗരം റഷ്യൻ സൈന്യത്തിന്റെ അധീനതയിലാണ്. ഖേഴ്‌സണിലെ നദീ തുറമുഖവും, റെയിൽവേ സ്‌റ്റേഷനും റഷ്യൻ സൈന്യം പിടിച്ചെടുക്കുകയും ചെയ്‌തു. നിലവിൽ ഖർക്കീവിൽ ശക്‌തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഖർക്കീവിനൊപ്പം സുമിയിലും റഷ്യ ആക്രമണം ശക്‌തമാക്കുന്നുണ്ട്. ഇവിടങ്ങളിൽ ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.

Read also: പാലോട് പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE