16കാരിയെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യമെന്ന് പോലീസ്

By Team Member, Malabar News
Mannarkkad Case
Ajwa Travels

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് 16കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് വ്യക്‌തമാക്കി പോലീസ്. കേസിൽ അറസ്‌റ്റിലായ ജംഷീറും പെൺകുട്ടിയുമായി ഒരു വർഷത്തിലേറെയായി അടുപ്പം ഉണ്ടായിരുന്നെന്നും, ഇവരുടെ വാട്‍സ്ആപ്പ് ചാറ്റ് കണ്ടെത്തിയ വീട്ടുകാർ പെൺകുട്ടിയെ താക്കീത് ചെയ്‌തെന്നുമാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. എന്നാൽ തുടർന്നും ഇരുവരും തമ്മിൽ രഹസ്യബന്ധം തുടർന്നതായും പോലീസ് പറഞ്ഞു.

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിക്കാണ് ജംഷീർ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. തുടർന്ന് പെൺകുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയായിരുന്നു. ശബ്‌ദം കേട്ട് മുറിയിലെത്തിയ മുത്തശ്ശിയെ ചവിട്ടി വീഴ്‌ത്തിയ ശേഷം പ്രതി രക്ഷപെടുകയും ചെയ്‌തു.

സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ മുത്തശ്ശിയും ഇളയ സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പെൺകുട്ടി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇയാളുടെ താമസ സ്‌ഥലത്തിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ നിന്നുമാണ് പിടികൂടിയത്. പെൺകുട്ടിയ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി കുറ്റം സമ്മതിച്ചതായി മണ്ണാർക്കാട് ഡിവൈഎസ്‌പി പറഞ്ഞു. കൂടാതെ പ്രതിക്കെതിരെ നിലവിൽ വധശ്രമം, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Read also: ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE