പീഡനത്തിനിരയായ പെൺകുട്ടി മരിച്ചു; പോസ്‌റ്റുമോർട്ടം നടത്താതെ സംസ്‌കരിച്ചതായി കുടുംബം

By Desk Reporter, Malabar News
Gang Rape of School Sports Star
Representational Image
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ, നാദിയയിലെ ഹൻസ്ഖാലിയിൽ ബലാൽസംഗത്തിന് ഇരയായതിനെ തുടർന്ന് മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ സംസ്‌കരിച്ചതായി കുടുംബം. കേസിലെ മുഖ്യപ്രതിയുടെ പിതാവായ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് നേതാവിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ സംസ്‌കരിച്ചതെന്ന് ഇരയുടെ കുടുംബം ആരോപിച്ചു. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

അതേസമയം, മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിങ്കളാഴ്‌ച റാണാഘട്ടിൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്‌തു.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്‌തിട്ടുണ്ട്‌. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ പ്രകാശ് ശ്രീവാസ്‌തവയാണ് പൊതുതാൽപര്യ ഹരജിക്ക് അനുമതി നൽകിയത്. നാളെ വാദം കേൾക്കൽ ആരംഭിച്ചേക്കും.

പിറന്നാൾ ആഘോഷത്തിന് പോയപ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാൽസംഗത്തിന് ഇരയായത്. ഞയറാഴ്‌ച പെൺകുട്ടി മരണപ്പെടുകയായിരുന്നു.

Most Read:  കോൺഗ്രസ്‌ നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നു; തൃശൂർ അതിരൂപത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE