കറുത്ത മാസ്‌കിന് വിലക്ക്; നാല് ജില്ലാ എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി

By Team Member, Malabar News
DJP Anil Kanth Sought Explanation From SPs In Black Mask Removal
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ പൊതുജനങ്ങളിൽ നിന്നടക്കം കറുത്ത മാസ്‌ക് നീക്കം ചെയ്‌ത സംഭവത്തിൽ നാല് ജില്ലാ എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി അനിൽകാന്ത്‌. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലെ എസ്‌പിമാരോടാണ് വിശദീകരണം തേടിയത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം വ്യാപകമായി ഉയർന്നതോടെ ഇന്നലെയാണ് കറുത്ത മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പോലീസ് പിൻവലിച്ചത്.

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് വലിയ വിവാദമുണ്ടാകുകയും, പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്‌ത പശ്‌ചാത്തലത്തിൽ കറുത്ത മാസ്‌കിനും വസ്‍ത്രത്തിനും ഞായറാഴ്‌ച മുതൽ വിവിധ പരിപാടികളിൽ പോലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു.

പലരുടെയും കറുത്ത മാസ്‌ക് അഴിപ്പിച്ചു. പകരം മാസ്‌ക് നൽകി. കറുത്ത വസ്‌ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല. ഇതിനെല്ലാം പകരമായി കറുത്ത മാസ്‌കും വസ്‍ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ അടക്കമുള്ളവരുടെയും, പ്രവർത്തകരുടെയും പ്രതിഷേധം. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്‌ച തന്നെ അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ കണ്ണൂരിലെ തളിപ്പറമ്പിലും മറ്റും കറുപ്പിന് വിലക്ക് ഇല്ലായിരുന്നെങ്കിലും മലപ്പുറത്ത് പോലീസ് കറുത്ത മാസ്‌ക് അഴിപ്പിച്ചിരുന്നു.

Read also: വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE