കുട്ടിയെ കിണറ്റിലെറിഞ്ഞു, കാരണം സഹോദരിയോടുള്ള വൈരാഗ്യം; ഹരികുമാർ അറസ്‌റ്റിൽ

ഹരികുമാറിന് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരിൽ കുടുംബത്തിൽ പ്രശ്‌നം ഉണ്ടായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഹരികുമാറിന് സഹോദരിയോടുള്ള വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണമെന്നാണ് സൂചന.

By Senior Reporter, Malabar News
Balaramapuram Child Death Case
Ajwa Travels

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാർ അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പി എസ് ഷാജി പറഞ്ഞു.

പ്രതി ഹരികുമാറിനെ വൈദ്യപരിശോധനയ്‌ക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. ഹരികുമാറിന് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരിൽ കുടുംബത്തിൽ പ്രശ്‌നം ഉണ്ടായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഹരികുമാറിന് സഹോദരിയോടുള്ള വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണമെന്നാണ് സൂചന.

ഹരികുമാർ ആവശ്യപ്പെട്ട കാര്യങ്ങൾ ശ്രീതു ചെയ്‌തുകൊടുക്കാതിരുന്നതാണ് വൈരാഗ്യത്തിന് കാരണം. ഇവർ തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകൾ ഉൾപ്പടെ പോലീസ് പരിശോധിച്ചു. അതേസമയം, കൊലപാതകത്തിൽ ശ്രീതുവിന്റെ പങ്കിന് തെളിവില്ല. എങ്കിലും മൊഴികളിൽ വൈരുധ്യമുണ്ട്. ഇതുസംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷിക്കും. ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ തൽക്കാലത്തേക്ക് വിട്ടയക്കാനാണ് തീരുമാനമെന്നും ഡിവൈഎസ്‌പി പറഞ്ഞു.

കുട്ടി മുങ്ങി മരിച്ചതാണെന്ന പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നിരുന്നു. ഇതോടെയാണ്, കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്നുള്ള നിഗമനത്തിൽ പോലീസ് എത്തിയത്. കൊട്ടുകാൽക്കോണം സ്വദേശികളായ ശ്രീജിത്ത്- ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന് രാവിലെ 5.15നാണ് കാണാനില്ലെന്ന് മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചപ്പോഴാണ് എട്ടുമണിയോടെ കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE