കാൽവഴുതി കിണറ്റിലേക്ക്, അച്ഛന്റെ സമയോചിത ഇടപെടലിൽ രണ്ടര വയസുകാരിക്ക് പുനർജൻമം

കടുത്തുരുത്തി മാഞ്ഞൂർ തൂമ്പിൻപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് ആണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. സംഭവം കണ്ട സിറിൾ ഉടൻ കിണറ്റിലേക്ക് എടുത്തിച്ചാടി കുട്ടിയെ വെള്ളത്തിൽ നിന്ന് മുങ്ങി എടുക്കുകയായിരുന്നു.

By Senior Reporter, Malabar News
Father Rescue his daughter
കിണറ്റിൽ വീണ രണ്ടര വയസുകാരിയെ രക്ഷിക്കുന്ന രക്ഷാപ്രവർത്തകർ (Image Courtesy: Mathrubhumi Online)
Ajwa Travels

കാൽവഴുതി കിണറ്റിലേക്ക് വീണ രണ്ടര വയസുകാരിക്ക് അച്ഛന്റെ സമയോചിത  ഇടപെടലിൽ പുനർജൻമം. കടുത്തുരുത്തി മാഞ്ഞൂർ തൂമ്പിൻപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് ആണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. ചൊവ്വാഴ്‌ച വൈകീട്ട് 3.45ന് കടുത്തുരുത്തി ഇരവിമംഗലം പബ്ളിക് ലൈബ്രറിക്ക് സമീപമാണ് സംഭവം.

സിറിൾ ഖത്തറിൽ നഴ്‌സാണ്. ഒരാഴ്‌ച മുമ്പാണ് സിറിളും മകൾ ലെനറ്റും നാട്ടിലെത്തിയത്. താമസിക്കാൻ വീട് നോക്കാനാണ് സിറിളും കുടുംബവും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തുമലയിലുള്ള വീട്ടിൽ എത്തുന്നത്. വീട് നോക്കുന്നത് തോമസുകുട്ടി എന്നയാളാണ്. സിറിളിന് തോമസുകുട്ടി വീട് കാണിച്ചു കൊടുക്കുന്നതിനിടെ ലെനറ്റ് കളിച്ചുകൊണ്ടിരിക്കെ മുറ്റത്തെ കിണറ്റിലേക്ക്  വീഴുകയായിരുന്നു.

സംഭവം കണ്ട സിറിൾ ഉടൻ കിണറ്റിലേക്ക് എടുത്തിച്ചാടി കുട്ടിയെ വെള്ളത്തിൽ നിന്ന് മുങ്ങി എടുത്തു. കിണറ്റിൽ 20 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു. എന്നാൽ, തിരികെ കയറാൻ ഇവർക്കായില്ല. ഉടൻ തോമസുകുട്ടിയും വീടിന് സമീപം കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കൂത്താട്ടുകുളം സ്വദേശി വിഎം മാത്യുവും കിണറ്റിലിറങ്ങി ഇവരെ ചേർത്ത് നിർത്തി.

ഇതിനിടെ കുട്ടിയെ എടുത്തുനിന്നിരുന്ന സിറിൾ കുഴഞ്ഞു. ഉടൻ കുട്ടിയെ തോമസുകുട്ടി വാങ്ങി, സിറിളിനെ മോട്ടോർ പൈപ്പിൽ പിടിച്ചു നിർത്തി. തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന ഏണിയും വലയും ഉപയോഗിച്ചാണ് ഇവരെ മുകളിൽ എത്തിച്ചത്. സിറിളിനെയും മകളെയും മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിതമൊന്നുമില്ലാതെ ഇരുവരും രക്ഷപ്പെട്ട ആശ്വാസത്തിലാണ് ബന്ധുക്കൾ.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE