യുഎന്നിൽ നാടകീയ രംഗങ്ങൾ, നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‍കരിച്ച് പ്രതിനിധികൾ

ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ചായിരുന്നു പൊതുസഭയിൽ നെതന്യാഹുവിന്റെ പ്രസംഗം. ഹമാസിന്റെ ഭീഷണി പൂർണമായും ഇല്ലാതാകും വരെ ആക്രമണം തുടരുമെന്നും ഹമാസ് ആയുധം താഴെവെച്ച് ഇസ്രയേൽ ബന്ദികളെ വിട്ടയക്കണമെന്നും നെതന്യാഹു പറഞ്ഞു.

By Senior Reporter, Malabar News
Benjamin Netanyahu
Benjamin Netanyahu
Ajwa Travels

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‍കരിച്ച് അമ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികൾ അസംബ്ളി ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. മറ്റു ചിലർ കൈയ്യടികളോടെ സ്വീകരിക്കുകയും ചെയ്‌തു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ചായിരുന്നു പൊതുസഭയിൽ നെതന്യാഹുവിന്റെ പ്രസംഗം.

ഹമാസിന്റെ ഭീഷണി പൂർണമായും ഇല്ലാതാകും വരെ ആക്രമണം തുടരുമെന്നും ഹമാസ് ആയുധം താഴെവെച്ച് ഇസ്രയേൽ ബന്ദികളെ വിട്ടയക്കണമെന്നും നെതന്യാഹു പറഞ്ഞു. ”നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്‌ക്കണം. എന്റെ ജനങ്ങളെ വിട്ടയക്കണം. ബന്ദികളെ സ്വതന്ത്രരാക്കണം. അങ്ങനെ ചെയ്‌താൽ നിങ്ങൾക്കും ജീവിക്കാം, അല്ലെങ്കിൽ ഇസ്രയേൽ നിങ്ങളെ ഇല്ലാതാക്കും”- നെതന്യാഹു പറഞ്ഞു.

പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുക എന്നത് ഭ്രാന്താണ്. അത് ഞങ്ങൾ ചെയ്യില്ല. ഇസ്രയേലിനത് ആത്‍മഹത്യയ്‌ക്ക്‌ തുല്യമാണെന്നും നെതന്യാഹു പറഞ്ഞു. ഏതാനും പ്ളക്കാർഡുകളും പ്രസംഗത്തിനിടെ നെതന്യാഹു ഉയർത്തിക്കാട്ടി. ഇസ്രയേലും അമേരിക്കയും പൊതുവായ ഭീഷണിയെ നേരിടുകയാണെന്ന് മറ്റാരേക്കാളും നന്നായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് അറിയാമെന്നും നെതന്യാഹു പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ഹമാസിന്റെ ആക്രമണം നടന്നപ്പോൾ ഒട്ടേറെ നേതാക്കൾ ഇസ്രയേലിന് പിന്തുണയറിയിച്ചു. എന്നാൽ, ഇതിപ്പോൾ ആ പിന്തുണയെല്ലാം ആവിയായിപ്പോയെന്നും നെതന്യാഹു പറഞ്ഞു. ഇറാനെതിരെയുള്ള ഉപരോധങ്ങൾ തുടരേണ്ടത് അത്യാവശ്യമാണ്. ഇറാൻ ഇസ്രയേലിനും അമേരിക്കയ്‌ക്കും ഭീഷണിയാണ്. ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരതയുടെ അച്ചുതണ്ട് ലോകത്തിനാകെയും മേഖലയുടെ സ്‌ഥിരതയ്‌ക്കും ഭീഷണിയാണെന്നും നെതന്യാഹു പറഞ്ഞു.

Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE