ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ, കേസെടുത്ത് ക്രൈം ബ്രാഞ്ച്

2019ലെ, എ. പത്‌മകുമാർ പ്രസിഡണ്ടായ ഭരണസമിതിയെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തു. ഈ ഭരണകാലത്താണ് ശബരിമല ദ്വാരപാലക ശിൽപ്പങ്ങളും വാതിലിന്റെ കട്ടിളയും സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്.

By Senior Reporter, Malabar News
Sabarimala Gold Plating Controversy
Sabarimala (Image Courtesy: Mathrubhumi English)
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019ലെ, എ. പത്‌മകുമാർ പ്രസിഡണ്ടായ ഭരണസമിതിയെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തു. ഈ ഭരണകാലത്താണ് ശബരിമല ദ്വാരപാലക ശിൽപ്പങ്ങളും വാതിലിന്റെ കട്ടിളയും സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്.

സ്വർണം കുറഞ്ഞതായി ആരോപണം ഉയർന്നതോടെയാണ് ഹൈക്കോടതി അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്‌ഥരും ഉൾപ്പടെ കേസിൽ പത്തുപേരെയാണ് പ്രതിചേർത്തിരുന്നത്. വ്യാജരേഖ ചമയ്‌ക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, വ്യവസ്‌ഥാപിതമല്ലാത്ത ഒന്നും ചെയ്‌തിട്ടില്ലെന്നും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായി അറിയില്ലെന്നും എ. പത്‌മകുമാർ മാദ്ധ്യമങ്ങളോട് ആരാഞ്ഞു. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയാണ് എഫ്‌ഐആറിൽ ഒന്നാം പ്രതി. ഒമ്പത് ദേവസ്വം ഉദ്യോഗസ്‌ഥരെ കൂട്ടുപ്രതികളാക്കിയിട്ടുണ്ട്.

ദ്വാരപാലക ശിൽപ്പങ്ങളുടെയും ശ്രീകോവിലിലെ കട്ടിളയുടെയും പാളികളിലെ സ്വർണം കൊള്ളയടിക്കപ്പെട്ട രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായാണ് കേസ്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ആദ്യം കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. മറ്റു പ്രതികളെയും ചോദ്യം ചെയ്‌ത്‌ അറസ്‌റ്റ് രേഖപ്പെടുത്തിയേക്കും.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE