‘അതിജീവിതയ്‌ക്ക് സർക്കാർ പിന്തുണ; ഗൂഢാലോചന നടന്നെന്നത് ദിലീപിന്റെ തോന്നൽ’

വിധിയിൽ നിയമപരമായ പരിശോധന നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

By Senior Reporter, Malabar News
Pinarayi Vijayan
Image source: FB/PinarayiVijayan | Cropped by MN
Ajwa Travels

കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്‌ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ തോന്നലാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. പോലീസിനെതിരെയുള്ള ദിലീപിന്റെ പ്രസ്‌താവന എന്തുകൊണ്ടെന്ന് വ്യക്‌തമാണ്. ഗൂഢാലോചന നടത്തിയെന്ന് ദിലീപ് പരാതിപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്നിൽ തെളിവുകൾ വന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ കേസ് അന്വേഷണം മുന്നോട്ട് പോയതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. അത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറയാൻ പാടില്ല. പോലീസിനെതിരെയുള്ള ദിലീപിന്റെ ആരോപണം സ്വയം ന്യായീകരിക്കാനാണ്.

പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് കൈകാര്യം ചെയ്‌തു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹവും നിയമവൃത്തങ്ങളും നല്ല അഭിപ്രായം പ്രകടിപ്പിച്ചു. കൃത്യമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നു എന്ന സന്ദേശമാണ്. കോടതി വിധി എന്താണെന്ന് കണ്ടശേഷമേ പറയാൻ സാധിക്കൂ. വിധിയിൽ നിയമപരമായ പരിശോധന നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read| കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE