സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം

ചെന്നൈ ടി നഗറിലെ ശുചീകരണ തൊഴിലാളിയാണ് പത്‌മ. യുവതിയുടെ മാതൃകാപരമായ പെരുമാറ്റത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഒരുലക്ഷം രൂപ പാരിതോഷികം നൽകി.

By Senior Reporter, Malabar News
Padma
പത്‌മ (Image Courtesy: Asianet Online)
Ajwa Travels

റോഡരികിൽ നിന്ന് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയിട്ടും മനസ് പതറാതെ ഉടമക്ക് തിരികെ നൽകി നാടിന്റെ ഹീറോ ആയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ പത്‌മ. ചെന്നൈ ടി നഗറിലെ ശുചീകരണ തൊഴിലാളിയാണ് പത്‌മ.

പതിവുപോലെ ടി നഗറിൽ ശുചീകരണ പ്രവൃത്തി ചെയ്യുമ്പോഴാണ് പത്‌മ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഒരു ബാഗ് കണ്ടത്. ബാഗ് തുറന്ന് നോക്കിയപ്പോഴാണ് നിറയെ സ്വർണാഭരണങ്ങൾ കണ്ടത്. ഒട്ടും സമയം കളയാതെ ബാഗുമായി സമീപത്തെ പോണ്ടിബസാർ പോലീസ് സ്‌റ്റേഷനിലെത്തി പത്‌മ സ്വർണം കൈമാറി.

ഉടമയെ തേടിയുള്ള പോലീസ് അന്വേഷണത്തിൽ സ്വർണാഭരണം നങ്കരനല്ലൂർ സ്വദേശിയായ രമേശിന്റേതാണെന്ന് കണ്ടെത്തി. ഇതോടെ പത്‌മ നാടിന്റെ ഹീറോയായി. ഒട്ടേറെപ്പേർ പത്‌മയുടെ സത്യസന്ധതയിൽ അഭിനന്ദിക്കാനെത്തി. പത്‌മയുടെ മാതൃകാപരമായ പെരുമാറ്റത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഒരുലക്ഷം രൂപ പാരിതോഷികം നൽകി.

വർഷങ്ങൾക്ക് മുൻപ് പത്‌മയുടെ ഭർത്താവ് സുബ്രഹ്‌മണിക്കും മറീന ബീച്ചിന് സമീപത്തുനിന്ന് പണമടങ്ങിയ ബാഗ് ലഭിച്ചിരുന്നു. ഒന്നരലക്ഷം രൂപയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതും പോലീസിന് കൈമാറിയിരുന്നു. വാടകവീട്ടിൽ കഴിയുന്ന ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്.

Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE