ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ കെപി. ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിൽസ മാറ്റാൻ കൊല്ലം വിജിലൻസ് കോടതി ജഡ്‌ജി സിഎസ് മോഹിത് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

By Senior Reporter, Malabar News
KP. Shankardas
കെപി. ശങ്കരദാസ്
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസിനെ (85) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിൽസ മാറ്റാൻ കൊല്ലം വിജിലൻസ് കോടതി ജഡ്‌ജി സിഎസ് മോഹിത് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

ബുധനാഴ്‌ച രാത്രി ഏഴുമണിയോടെ ശങ്കരദാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ ജഡ്‌ജി ആശുപത്രിയിൽ എത്തിയാണ് റിമാൻഡ് ചെയ്‌തത്‌. നിലവിൽ ലഭിക്കുന്ന ചികിൽസ മെഡിക്കൽ കോളേജിൽ ലഭ്യമാക്കാനാണ് നിർദ്ദേശം. ഡോക്‌ടർമാരുമായി ആശയവിനിമയം നടത്തിയ ജഡ്‌ജി ചികിൽസയുടെ വിവരങ്ങൾ റിപ്പോർട്ടായി വാങ്ങി.

ഇതേ ചികിൽസ മെഡിക്കൽ കോളേജിൽ നൽകുന്നതിന് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും റിപ്പോർട് വാങ്ങി. ഇതിനുശേഷം ജയിൽ ഡോക്‌ടറുടെ പരിശോധനാ റിപ്പോർട്ടും ലഭിച്ചശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തലച്ചോറിൽ രക്‌തം കട്ടപിടിച്ചത് സ്‌കാനിങ്ങിൽ കണ്ടെത്തിയെന്നും കടുത്ത പക്ഷാഘാതം ഉണ്ടായെന്നുമാണ് സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള പരിശോധനാ റിപ്പോർട്.

എ. പത്‌മകുമാർ ദേവസ്വം ബോർഡ് ചെയർമാൻ ആയിരുന്നപ്പോൾ ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. തുടർന്നാണ് എസ്ഐടി ആശുപത്രിയിലെത്തി അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Most Read| ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE