ഇന്ധന സ്വിച്ച് ഓഫാക്കിയത് എന്തിന്? സംഭാഷണം നിർണായകം; അന്വേഷണം തുടരും

ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനഃപൂർവം സ്വിച്ചുകൾ ഓഫ് ചെയ്‌തതാണോ? മറ്റെന്തെങ്കിലും കാരണമുണ്ടോ? ഇതെല്ലാം വിശദമായ അന്വേഷണത്തിലൂടെയേ വ്യക്‌തമാകൂ.

By Senior Reporter, Malabar News
Ahmedabad Plane Crash
Ahmedabad Plane Crash (Image Courtesy: Hindustan Times)
Ajwa Travels

ന്യൂഡെൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണത്തിന് നിർണായമായത് പൈലറ്റുമാർ തമ്മിലുണ്ടായ സംഭാഷണം. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്‌തതെന്ന്‌ അയാൾ മറുപടിയും പറയുന്നു. ഏത് പൈലറ്റാണ് ഇത്തരത്തിൽ മറുപടി പറഞ്ഞതെന്ന് വ്യക്‌തമല്ല.

ഈ സംഭാഷണങ്ങളെ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം നീളുക. അപകട സൂചന നൽകാതെ പറന്നുയർന്ന വിമാനത്തിന്റെ സ്വിച്ചുകൾ എന്തുകൊണ്ട് ഓഫ് ചെയ്‌തു എന്നതിന്റെ ഉത്തരം നിർണായകമാകും. ടേക്ക് ഓഫിന് മുൻപ് രണ്ട് എൻജിനുകളും ശരിയായി പ്രവർത്തിച്ചിരുന്നു. എൻജിനിലേക്ക് ഇന്ധനം നൽകുന്ന രണ്ട് സ്വിച്ചുകളുണ്ട്.

മാനുവലായി പ്രവർത്തിപ്പിച്ചാലേ ഇവ ‘റൺ’ പൊസിഷനിൽ നിന്ന് ഓഫ് പൊസിഷനിലേക്ക് പോകൂ. ഇടതു വശത്താണ് ഒന്നാമത്തെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച്. വലതുവശത്ത് രണ്ടാമത്തെ എൻജിന്റെ സ്വിച്ച്. സ്വിച്ചുകൾ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ട് പോകാനുള്ള കുതിപ്പ് നഷ്‌ടപ്പെട്ടു. പത്ത് സെക്കൻഡുകൾ കഴിഞ്ഞു ഒന്നാം എൻജിന്റെയും നാലും സെക്കൻഡുകൾ കഴിഞ്ഞു രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകർന്നുവീണു.

വീണ്ടും ഓണാക്കിയ എൻജിൻ പ്രവർത്തന സജ്‌ജമാക്കാൻ രണ്ടു മിനിറ്റിലേറെ സമയമെടുക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനഃപൂർവം സ്വിച്ചുകൾ ഓഫ് ചെയ്‌തതാണോ? മറ്റെന്തെങ്കിലും കാരണമുണ്ടോ? ഇതെല്ലാം വിശദമായ അന്വേഷണത്തിലൂടെയേ വ്യക്‌തമാകൂ.

Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE