ന്യൂഡെൽഹി: മദ്യനയക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി. വിനോദ് ചൗഹാന്റെ കസ്‌റ്റഡിയും ജൂലൈ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ബിആർഎസ് നേതാവ് കെ കവിതയുടെ പിഎയിൽ നിന്ന് വിനോദ് ചൗഹാൻ 25 കോടി രൂപ സ്വീകരിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചു.
ഡെൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്യുന്നത്. മദ്യന അഴിമതിയിൽ കെജ്‌രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. 100 കോടി രൂപയുടെ അഴിമതി എഎപി നടത്തിയെന്നും ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിച്ചു എന്നുമാണ് ഇഡി വ്യക്‌തമാക്കുന്നത്.
എന്നാൽ, തനിക്കെതിരെ നടക്കുന്നത് രാഷ്‌ട്രീയ പകപോക്കലാണെന്ന് ആരോപിച്ച കെജ്‌രിവാൾ ഇഡിയുടെ വാദങ്ങൾ നിഷേധിച്ചു. അതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പ്രചാരണ പ്രവർത്തനങ്ങൾക്കായി സുപ്രീം കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ കാലാവധി ജൂൺ ഒന്നിന് അവസാനിച്ചപ്പോൾ രണ്ടിന് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് തിരികെ പോവുകയും ചെയ്‌തിരുന്നു.
Most Read| ഇനി ‘കോളനി’യില്ല; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്‌ണൻ പടിയിറങ്ങി








































