വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസുകാരടക്കം മൂന്ന് പേർ അറസ്‌റ്റിൽ

പൊൻമുടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനാണ് കിരൺ. വിനീത് നിലവിൽ സസ്‌പെൻഷനിലാണ്. കിരണും വിനീതും ചേർന്ന് ടൈൽസ് കട നടത്തിയിരുന്നു. അതിലെ സാമ്പത്തിക നഷ്‌ടം നികത്താനാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച ആയിരുന്നു സംഭവം.

By Trainee Reporter, Malabar News
Attempt to kidnap a merchant
Rep. Image
Ajwa Travels

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പോലീസുകാരടക്കം മൂന്ന് പേർ അറസ്‌റ്റിൽ. പോലീസ് ഉദ്യോഗസ്‌ഥരായ വിനീത്, കിരൺ സുഹൃത്തായ അരുൺ എന്നിവരാണ് അറസ്‌റ്റിലായത്‌. വിനീതിനെയും അരുണിനെയും രാവിലെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് കിരണിനെ കുറിച്ചു വിവരം ലഭിച്ചത്.

പൊൻമുടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനാണ് കിരൺ. വിനീത് നിലവിൽ സസ്‌പെൻഷനിലാണ്. വ്യാപാര സ്‌ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ കേസിലാണ് വിനീതിനെ സസ്‌പെൻഡ് ചെയ്‌തത്‌. കിരണും വിനീതും ചേർന്ന് ടൈൽസ് കട നടത്തിയിരുന്നു. അതിലെ സാമ്പത്തിക നഷ്‌ടം നികത്താനാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച ആയിരുന്നു സംഭവം.

പോലീസ് വേഷത്തിൽ എത്തിയായിരുന്നു തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം. കാട്ടാക്കട മാർക്കറ്റ് ജങ്ഷനിൽ ഇലക്‌ട്രോണിക്‌സ് കട നടത്തുന്ന മുജീബിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. കട പൂട്ടി വീട്ടിലേക്ക് പോയ മുജീബിനെ കാറിൽ പിന്തുടർന്ന സംഘം രാത്രി പത്തോടെ പൂവച്ചൽ ജങ്ഷന് സമീപം കാർ തടയുകയായിരുന്നു. ഇഡി ഉദ്യോഗസ്‌ഥർ ആണെന്നാണ് സംഘം മുജീബിനോട് പറഞ്ഞത്.

ഇവരുടെ കൈയിൽ തോക്കുണ്ടായിരുന്നു. വിലങ്ങിട്ട ശേഷം മുജീബിനെ സംഘം ഭീഷണിപ്പെടുത്തി. എന്നാൽ, മുജീബ് ബഹളം ഉണ്ടാക്കിയതോടെ സംഘം കടന്നുകളഞ്ഞു. കാറിനുള്ളിലെ സ്‌റ്റിയറിങ്ങിലും ഡ്രൈവർ സീറ്റിന് മുകളിലുള്ള കൈപ്പിടിയിലുമാണ് വിലങ്ങുകൊണ്ട് മുജീബിന്റെ ഇരുകൈകളും ബന്ധിച്ചിരുന്നത്. പോലീസ് എത്തിയാണ് മുജീബിന്റെ വിലങ്ങ് അഴിച്ചത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേർന്നത്.

Most Read: ഐഎഎസ് തലത്തിൽ അഴിച്ചുപണി; ബിശ്വനാഥ്‌ സിൻഹ ആഭ്യന്തര-വിജിലൻസ് സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE