ബെലാറുസ് റഷ്യക്ക് ഒപ്പം; ആണവായുധ മുക്‌ത പദവി നീക്കി

By Desk Reporter, Malabar News
Belarus-with-Russia
ബെലാറുസ് പ്രസിഡണ്ട് അലക്‌സാണ്ടർ ലുകാഷെങ്കോ, റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ (Photo Courtesy: AFP)
Ajwa Travels

മിൻസ്‌ക്: യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ നിർണായക നീക്കം നടത്തി ബെലാറുസ്. റഷ്യക്ക് സജീവ പിന്തുണ പ്രഖ്യാപിച്ചാണ് ബെലാറുസ് രംഗത്ത് വന്നിരിക്കുന്നത്. ആണവായുധമുക്‌ത രാഷ്‌ട്ര പദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറുസ് പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറുസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നടപടി.

അണുവായുധ സേനയോട് സജ്‌ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്‌. പാശ്‌ചാത്യ രാജ്യങ്ങൾ ഒന്നടങ്കം യുക്രൈൻ ആക്രമിച്ച റഷ്യൻ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്‌ജരായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്. അതേസമയം, പുടിന്റെ പരാമർശത്തിൽ അമേരിക്ക ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി.

അതിനിടെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്‌ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രത്യേക പൊതുയോഗം ചേര്‍ന്ന് സ്‌ഥിതി വിലയിരുത്താനാണ് ഐക്യരാഷ്‌ട്ര സഭയുടെ തീരുമാനം.

എന്നാൽ യുഎൻ അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 11 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും യുഎഇയും ആണ് വോട്ടെടുപ്പിൽ വിട്ടുനിന്നത്.

Most Read:  പ്രളയം തകർത്ത അഭിനന്ദിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് മുളച്ചു; പുതിയ വീടൊരുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE