ന്യൂഡെൽഹി: മഹാരാഷ്ട്രയിൽ ഉടുമ്പിനോട് ലൈംഗികാതിക്രമം നടത്തിയതിന് 4 പേർ അറസ്റ്റിൽ. സംസ്ഥാനത്തെ സഹ്യാദ്രി കടുവ സങ്കേതത്തിലാണ് ഉടുമ്പിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർധൻ കംടേക്കർ, അക്ഷയ് സുനിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാട്ടിൽ വേട്ടക്കെത്തിയവർ കടുവ സങ്കേതത്തിന്റെ ഉള്ളിലെത്തി ഉടുമ്പിനെ കൂട്ടം ചേർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇവർ കാടിനുള്ളിൽ കറങ്ങി നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് മഹാരാഷ്ട്ര വനംവകുപ്പ് ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് ഉടുമ്പിന് നേരെയുണ്ടായ ലൈംഗികാതിക്രമം പുറത്തു വന്നത്.
ഉടുമ്പിന് നേരെ നടത്തിയ ലൈംഗികാതിക്രമങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയിരുന്നു. തുടർന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെടുന്ന ജീവിയാണ് ഉടുമ്പ്.
Read also: കോവിഡ് കേസുകൾ ഉയരുന്നു; ചൈനയിൽ നിയന്ത്രണവുമായി ഇന്ത്യൻ കോൺസുലേറ്റ്

































