കൊച്ചി: നടിയെ ബലാൽസംഗം ചെയ്തെന്ന കേസില്‍ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് പോലീസ് ബ്ളൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയത്.
നടിയുടെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ പലതവണ നോട്ടീസ് നല്‍കിയിട്ടും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് വിജയ് ബാബുവിനെതിരെ പോലീസ് കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.
വിജയ് ബാബുവിന്റെ ദുബായിലെ വിലാസം കണ്ടെത്തിയ പോലീസ് ക്രൈം ബ്രാഞ്ച് മുഖേനയാണ് ഇന്റര്‍ പോളിന്റെ സഹായം തേടിയത്. ബ്ളൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയതോടെ വരുന്ന രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിജയ് ബാബുവിനെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അതേസമയം ബിസിനസ് ആവശ്യാര്‍ഥം വിദേശത്താണെന്നും 19ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂ എന്നുമായിരുന്നു വിജയ് ബാബു പോലീസിനെ അറിയിച്ചത്. മുൻകൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പോലീസ് പറയുന്നു.
വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാൻ കൂടുതൽ സമയം ചോദിച്ചത്. എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ്.
Most Read: സാഹയെ ഭീഷണിപ്പെടുത്തി; ബോറിയ മജുംദാറിന് 2 വർഷം വിലക്ക്