ബെംഗളൂരു: എഡു ടെക് രംഗത്തെ കുതിപ്പിനൊപ്പം മേഖലയിലെ സംരംഭങ്ങളും പുതിയ ചുവടുവെപ്പുകളിലാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ഫണ്ട് സമാഹരിച്ച് ബ്ളൂംബെര്‍ഗ് മില്യണയേഴ്സ് ലിസ്റ്റില്‍ വരെയെത്തിയ ബൈജൂസും, സിഇഒ ബൈജു രവീന്ദ്രനും ധന സമാഹരണം നടത്തി പുതിയ ഉയരങ്ങൾ താണ്ടിയതായാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ മാത്രം 800 മില്യണ്‍ ഡോളര്‍ (ഏകദേശം 6000 കോടി രൂപ) സമാഹരിച്ചു. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന് മാത്രം കമ്പനിയിലേക്ക് 3000 കോടിയോളം സംഭാവന ചെയ്തതായാണ് സൂചന. ഇതിന് പുറമെ സുമേരു വെഞ്ച്വേഴ്സ്, വിട്രൂവിയന്‍, ബ്ളാക്ക്റോക്ക് എന്നിവരും ഈ റൗണ്ടില്‍ പങ്കെടുത്തതായാണ് വിവരം.
ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ മൂല്യം നേരത്തെ 18 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും റിപ്പോര്‍ട് പറയുന്നു. കമ്പനിയില്‍ 400 മില്യണ്‍ ഡോളറിന്റെ വ്യക്തിഗത നിക്ഷേപം നടത്തി ബൈജു രവീന്ദ്രന്റെ ഓഹരി 22 ശതമാനത്തില്‍ 25 ശതമാനമായി ഉയര്‍ന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു.
Read Also: തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; സോണിയ, രാഹുൽ, പ്രിയങ്ക രാജിവെക്കും?








































