ചെന്നൈ: പാക്കിസ്‌ഥാൻ നയതന്ത്രജ്‌ഞൻ അമീർ സുബൈർ സിദ്ദിഖിക്കെതിരെ സമൻസ് പുറപ്പെടുവിച്ച് ചെന്നൈ കോടതി. ഒക്‌ടോബർ 15ന് ചെന്നൈ എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അമീർ സുബൈർ സിദ്ദിഖി ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് നോട്ടീസിൽ പറയുന്നത്.
തമിഴ്‌നാട്ടിലെ പത്രങ്ങളിൽ കോടതി ഇത് സംബന്ധിച്ച് പരസ്യവും നൽകിയിരുന്നു. ഇന്ത്യയിലെ യുഎസ്, ഇസ്രയേൽ കോൺസുലേറ്റ് അടക്കം ആക്രമിക്കാൻ അമീർ സുബൈർ സിദ്ദിഖി പദ്ധതിയിട്ടെന്നും സമൻസിൽ പറയുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കമുള്ള വിവരങ്ങൾ നോട്ടീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ എൻഐഎയുടെ വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ്. രാജ്യം തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ പാക്ക് നയതന്ത്ര പ്രതിനിധിയുമാണ് ഇയാൾ. ശ്രീലങ്കയിലെ പാക്ക് ഹൈക്കമ്മീഷനിലാണ് ഇയാൾ അവസാനം ജോലി ചെയ്‌തതെന്ന് രേഖകൾ പറയുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം