തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. ഭരണവിരുദ്ധ വികാരമില്ലെന്നും സമിതി വിലയിരുത്തി. ശബരിമല വിഷയം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സർക്കാരിനെതിരെയുള്ള വികാരമായി ഇത് മാറിയിട്ടും തിരിച്ചറിയാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മറ്റികളുടെയും വിലയിരുത്തൽ. എന്നാൽ, കനത്ത തിരിച്ചടി നേരിട്ടു. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ നടപടിയില്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും വിമർശനമുണ്ടായി.
ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗവും ഇതിനോട് യോജിച്ചു. ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നുപോയത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ആയില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി








































