റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ ബാസ്‌തർ മേഖലയിലുള്ള ബിജാപുർ, കൻകർ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടത്. രാവിലെ ഏഴുമണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
18 മാവോയിസ്‌റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിന് സമീപം തോക്കും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു. ഒരു ജവാനും വീരമൃത്യു വരിച്ചു. ബിജാപുർ, ദന്തേവാഡ ജില്ലകളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ബിജാപുരിലെ ഗാഗ്‌ളൂർ മേഖലയിൽ മാവോയിസ്‌റ്റുകൾക്കെതിരെ സുരക്ഷാ സേനകൾ സംയുക്‌തമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.
സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും ഡിസ്‌ട്രിക്‌ട് റിസർവ് ഗാർഡും സംയുക്‌തമായാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. കഴിഞ്ഞമാസം ബിജാപുർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 31 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ






































