ഡെല്‍ഹി ചലോ മാര്‍ച്ച്; രണ്ടാം ദിവസവും അതിര്‍ത്തി അടച്ചു, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

By Staff Reporter, Malabar News
delhi chalo march_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അതിര്‍ത്തികള്‍ അടച്ച് ഡെല്‍ഹിയും ഹരിയാനയും. കൊടും തണുപ്പിനെ വകവെക്കാതെ ഹരിയാനയിലെ കര്‍ണാല്‍ അംബാല, ഹിസാര്‍, സോണിപ്പത്ത് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ റോഡുകളില്‍ അന്തിയുറങ്ങി. രാത്രി വൈകിയും സോണിപ്പത്തില്‍ കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരായ ഡെല്‍ഹി ചലോ മാര്‍ച്ചില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. യു പി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്‌ഥാന്‍, കേരളം, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങളിലെ കര്‍ഷക സംഘടനകളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. കൊടും തണുപ്പായതിനാല്‍ ഭക്ഷണപദാര്‍ഥങ്ങളും തീകായാനുളള വസ്‌തുക്കളുമടക്കം കൈയ്യില്‍ കരുതിയാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്.

Read Also: നിവാര്‍; 2.27 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്ന് മരണം

അതേസമയം ബിഎസ്എഫ് ഉള്‍പ്പടെയുള്ള കേന്ദ്രസേനയെയാണ് ഡെല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുളളത്. ഡെല്‍ഹി മെട്രോ സര്‍വീസുകള്‍ ഇന്നും നഗരാതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കും. സർക്കാർ എത്രയേറെ അടിച്ചമർത്താൻ ശ്രമിച്ചാലും തങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന നിലപാടിലാണ് കർഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE