കനത്ത മഴയിൽ മുങ്ങി ഡെൽഹി; നാലുമരണം, വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

100 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നുണ്ട്. 40 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അതത് എയർലൈനുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് ഡെൽഹി വിമാനത്താവളം അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

By Senior Reporter, Malabar News
Heavy Rain
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഇന്ന് പുലർച്ചെ പെയ്‌ത അപ്രതീക്ഷിത മഴയിൽ മുങ്ങി ഡെൽഹി നഗരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്‌പത്‌ നഗർ, ആർകെ പുറം, ദ്വാരക എന്നിവയുൾപ്പടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നാലുപേർ മരിച്ചതായാണ് വിവരം.

പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. നിലവിൽ വിമാനങ്ങൾ 46 മിനിറ്റ് വൈകിയെത്തുകയും 54 മിനിറ്റ് വൈകി പുറപ്പെടുകയുമാണ് ചെയ്യുന്നത്. 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നുവെന്നാണ് റിപ്പോർട്. 40 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അതത് എയർലൈനുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് ഡെൽഹി വിമാനത്താവളം അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഡെൽഹിയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്‌ച വരെ ഡെൽഹിയിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ 70-80 കിലോമീറ്റർ വേഗതയിൽ ശക്‌തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മഴ ശമിക്കുന്നതുവരെ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്‌തമായ കാറ്റിൽ മരങ്ങൾ വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Most Read| നിയന്ത്രണരേഖയിൽ വീണ്ടും പാക്ക് വെടിവയ്‌പ്പ്‌; തിരിച്ചടിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE