സർക്കാർ പട്ടിക തള്ളി കേന്ദ്രം; മൂന്നുപേർ പരിഗണനയിൽ, ആരാകും അടുത്ത ഡിജിപി?

സംസ്‌ഥാനം നൽകിയ പട്ടികയിൽ ഉണ്ടായിരുന്ന വിജിലൻസ് ഡയറക്‌ടർ മനോജ് ഏബ്രഹാം, ബറ്റാലിയൻ എഡിജിപി എംആർ അജിത്കുമാർ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരെ കേന്ദ്രം പരിഗണിച്ചില്ല.

By Senior Reporter, Malabar News
MR Ajith Kumar
എംആർ അജിത് കുമാർ
Ajwa Travels

തിരുവനന്തപുരം: പുതിയ പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള പട്ടിക തയ്യാറാക്കി കേന്ദ്രം. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മീഷണർ നിധിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌ത എന്നിവരാണ് മൂന്നംഗ പട്ടികയിൽ ഇടംപിടിച്ചത്.

അതേസമയം, സംസ്‌ഥാനം നൽകിയ പട്ടികയിൽ ഉണ്ടായിരുന്ന വിജിലൻസ് ഡയറക്‌ടർ മനോജ് ഏബ്രഹാം, ബറ്റാലിയൻ എഡിജിപി എംആർ അജിത്കുമാർ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരെ കേന്ദ്രം പരിഗണിച്ചില്ല.

പട്ടികയിൽ എഡിജിപിമാരെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കാൻ സംസ്‌ഥാനം കൂട്ടാക്കിയിരുന്നില്ല. കേന്ദ്രം നൽകിയ മൂന്നംഗ പട്ടികയിൽ നിന്ന് ഒരാളെ ഇനി പുതിയ പോലീസ് മേധാവിയായി മുഖ്യമന്ത്രി നിയമിക്കണം. ഡെൽഹിയിൽ യുപിഎസ്‌സി ആസ്‌ഥാനത്ത് ചേർന്ന യോഗത്തിലാണ് മൂന്നംഗ പട്ടിക തയ്യാറാക്കിയത്.

ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്‌ഥാന പോലീസ് മേധാവി ഡോ. എസ് ദർവേഷ് സാഹിബുമാണ് പങ്കെടുത്തത്. മൂന്നുപേരുടെ ചുരുക്കപ്പട്ടിക മുഖ്യമന്ത്രിക്ക് കൈമാറാൻ ചീഫ് സെക്രട്ടറിയുടെ പക്കൽ കൊടുക്കുകയാണ് പതിവ്. സാധാരണ പട്ടിക മന്ത്രിസഭ ചർച്ച ചെയ്‌ത ശേഷമാണ് പുതിയ പോലീസ് മേധാവിയെ പ്രഖ്യാപിക്കുക.

എന്നാൽ, ദർവേഷ് സാഹിബ് 30ന് വിരമിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്ത് പ്രഖ്യാപിക്കുകയാകും ചെയ്യുക. ദർവേഷ് സാഹിബ് വിരമിക്കുന്ന ചടങ്ങിൽ തന്നെ പുതിയ പോലീസ് മേധാവിക്ക് അധികാരം കൈമാറും.

Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE