ഡെൽഹിയിൽ ഡോക്‌ടറെ വെടിവെച്ചു കൊന്നു; പ്രതികൾ കൗമാരക്കാരെന്ന് സൂചന

പ്രതികളെന്ന് സംശയിക്കപ്പെടുന്നവർക്ക് 16-17 വയസ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

By Senior Reporter, Malabar News
A young man was found shot in a tourist home in Kozhikode
Representational Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ ഡോക്‌ടറെ വെടിവെച്ച് കൊലപ്പെടുത്തി. ഡെൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ ഇന്നലെ രാത്രിയാണ് സംഭവം. 55 വയസുകാരനായ യുനാനി ഡോക്‌ടർ ജാവേദ് അക്‌തറാണ് കൊല്ലപ്പെട്ടത്. രണ്ടു കൗമാരക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആശുപത്രിയിലെ ജീവനക്കാർ നൽകിയ മൊഴി.

ആശുപത്രിയിലെ ജീവനക്കാർ പറയുന്നതനുസരിച്ച്, രണ്ടു കൗമാരക്കാർ രാത്രി വൈകി ചികിൽസ തേടിയെത്തി. അതിലൊരാൾക്ക് കാൽവിരലിന് പരിക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഈ കൗമാരക്കാരന് ആശുപത്രിയിൽ ചികിൽസ നൽകിയിരുന്നതാണ്.

മുറിവ് വൃത്തിയാക്കിയ ശേഷം, കൗമാരക്കാർ കുറിപ്പടി വേണമെന്ന് പറഞ്ഞ് ഡോ. ജാവേദ് അക്‌തറിന്റെ മുറിയിലേക്ക് പോയി. മിനിറ്റുകൾക്കുള്ളിൽ, നഴ്‌സിങ് സ്‌റ്റാഫ്‌ ഗജല പർവീണും കമീലും വെടിയൊച്ച കേട്ടു. അവർ ഡോക്‌ടറുടെ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ തലയിൽ നിന്ന് രക്‌തം വാർന്ന് ജാവേദ് കിടക്കുന്നതാണ് കണ്ടത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവർക്ക് 16-17 വയസ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

ആസൂത്രണം ചെയ്‌തുള്ള കൊലപാതകമാണിതെന്നും തലേദിവസം രാത്രി പ്രതികൾ സന്ദർശിച്ചത് സ്‌ഥല പരിശോധനക്ക് ആയിരിക്കാമെന്നും പോലീസ് സൂചിപ്പിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി രണ്ടുമാസം തികയും മുമ്പാണ് മറ്റൊരു ഡോക്‌ടർ കൊല്ലപ്പെട്ടത്.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE