വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വ്ലോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ വാക്കേറ്റം. ഇതേ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫീസിൽ നടന്ന നാടകീയമായ ചർച്ചയ്‌ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്‌ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി.
പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്‌കി മടങ്ങി. ചർച്ചയ്‌ക്കിടെ. യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, പുട്ടിൻ വിശ്വസിക്കാനാവുന്ന വ്യക്‌തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്‌ചയും ചെയ്യരുതെന്നും വ്യക്‌തമാക്കിയ സെലെൻസ്‌കി, യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, മൂന്നാം ലോകമഹായുദ്ധം ഉണ്ടായേക്കാവുന്ന നടപടികളാണ് സെലെൻസ്‌കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തിൽ ട്രംപിനെ സെലെൻസ്‌കി പരസ്യമായി വെല്ലുവിളിച്ചു. എന്നാൽ, യുഎസ് ചെയ്‌ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലെൻസ്‌കിയോട് ട്രംപ് പറഞ്ഞു.
രാഷ്‌ട്ര നേതാക്കളുടെ പതിവ് ചർച്ചകളിൽ നിന്ന് മാറി പരസ്‌പരം വാക്കുതർക്കത്തിലേക്ക് നീണ്ടതോടെയാണ് ചർച്ച അവസാനിപ്പിച്ചത്. പിന്നാലെ, യുഎസ് ഇടപെടുകയാണെങ്കിൽ സെലെൻസ്‌കി സമാധാനത്തിന് തയ്യാറല്ലെന്നാണ് മനസിലാക്കുന്നതെന്നും യുഎസിനെ അപമാനിച്ചെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ ആരോപിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി