കുറിയർ വാഹനം തടഞ്ഞ് 4.5 കോടി തട്ടി; പിന്നിൽ മലയാളി സംഘം, അഞ്ചുപേർ പിടിയിൽ

കേരളത്തിൽ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി കുറിയർ വാഹനം തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 12 പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ ഒരു സംഘം കേരളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

By Senior Reporter, Malabar News
arrest
Representational Image
Ajwa Travels

ചെന്നൈ: കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി നാലരകോടിയോളം രൂപ കവർന്ന കേസിൽ അഞ്ച് മലയാളികൾ അറസ്‌റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത് ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് കാഞ്ചീപുരം പോലീസ് കേരളത്തിലെത്തി പിടികൂടിയത്.

മുംബൈ ബോർവാലി സ്വദേശി ജിതിന്റെ പരാതിയിലാണ് നടപടി. 2017 മുതൽ കുറിയർ കമ്പനി നടത്തിയിരുന്ന ജിതിൻ, കമ്മിഷൻ അടിസ്‌ഥാനത്തിൽ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നൽകുന്നുണ്ട്. ഒന്നരമാസം മുൻപ് നാലരക്കോടി രൂപയുമായി ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലെ സൗക്കാർപെട്ടിലേക്ക് രണ്ട് ഡ്രൈവർമാരെ അയച്ചിരുന്നു.

വാഹനം ചെന്നൈ- ബെംഗളൂരു ദേശീയപാത വഴി കാഞ്ചീപുരത്ത് എത്തിയപ്പോൾ, കേരളത്തിൽ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി കുറിയർ വാഹനം തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് വാഹനം കൈക്കലാക്കി. ആർക്കോട്ട് ഭാഗത്തെത്തിയപ്പോൾ വാഹനവും ഡ്രൈവർമാരെയും ഉപേക്ഷിച്ച് പണവുമായി രക്ഷപ്പെട്ടു.

തുടർന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ചാ സംഘം കേരളത്തിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയത്. കേരളത്തിലെത്തിയ അന്വേഷണ സംഘം അഞ്ചുപേരെ പിടികൂടി. 12 പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ ഒരു സംഘം കേരളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അറസ്‌റ്റിലായവരെ കസ്‌റ്റഡിയിൽ വാങ്ങി പണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Most Read| പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കും; പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE