യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മറ്റുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ ശക്‌തമായ താക്കീതും മാതൃകയും സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി പോലീസുകാരെ പിരിച്ചുവിടാമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും വിവിധ വശങ്ങൾ പഠിച്ചതിന് ശേഷം തീരുമാനം മതിയെന്നാണ് നിലപാട്.

By Senior Reporter, Malabar News
Kunnamkulam Four policemen suspended
പൊലീസ് സുജിത്തിനെ സ്‌റ്റേഷനിൽവെച്ച് മർദിക്കുന്നു. (സിസിടിവി ദൃശ്യത്തിൽ നിന്ന്)
Ajwa Travels

തൃശൂര്‍: കുന്നംകുളം സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് രാവിലെയാണ് ഡിഐജി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍.

കേസിൽ‌ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്‌ഥർ നടത്തിയത് ഗൗരവമായ പെരുമാറ്റദൂഷ്യവും അധികാര ദുരുപയോഗവുമെന്നാണ് ഡിഐജിയുടെ റിപ്പോർട്ട്. കുറ്റാരോപിതരായ പൊലീസ് ഓഫിസർമാരുടെ വീഴ്‌ച അക്കമിട്ടു നിരത്തുന്നതാണ് റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ ഡിഐജി റിപ്പോർട്ട് നിർണായകമായി.

എസ് ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കോടതി നടപടികള്‍ നേരിടുന്ന പശ്‌ചാത്തലത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് വ്യക്‌തമാക്കിയിട്ടുള്ളത്. തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സസ്പെന്‍ഷന് ശുപാര്‍ശ ചെയ്‌തത്‌. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, പോലീസുകാരെ പിരിച്ചുവിടാമെന്ന നിയമോപദേശവും ലഭിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന തൃശൂര്‍ റേഞ്ച് ഡിഐജി ആര്‍ ഹരിശങ്കറിന്റെ ശിപാര്‍ശയിൻ മേലാണ് പൊലീസിന് നിയമോപദേശം. കേസ് കോടതിയിലാണെന്നത് നടപടിക്ക് തടസമല്ല. നാല് പൊലീസുകാര്‍ക്കും അടുത്ത ആഴ്‌ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. തുടർന്ന് വിവിധ വശങ്ങൾ പഠിച്ചതിന് ശേഷം പിരിച്ചുവിടലിലേക്ക് കടക്കാമെന്നാണ് തീരുമാനം.

MOST READ | വെള്ളാപ്പള്ളി അഴിമതി; ഉദ്യോഗസ്‌ഥനെ മാറ്റാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE