എല്ലാ സര്‍ക്കാര്‍ കരാര്‍ ജീവനക്കാര്‍ക്കും 6 മാസത്തെ പ്രസവാവധി; ഉത്തരവ് പുറത്തിറങ്ങി

By Team Member, Malabar News
Maternity Leave
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ സര്‍ക്കാര്‍ സര്‍വീസിലുള്ള എല്ലാ കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെയും ഇനി മുതല്‍ 6 മാസത്തെ പ്രസവാവധി ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സംസ്‌ഥാനത്ത് ഇതുവരെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം കരാര്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു പ്രസവാവധി അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പുറത്തിറങ്ങിയതോടെ ജോലി ചെയ്യുന്ന കാലയളവ് എത്ര തന്നെ ആയാലും അവര്‍ക്ക് 180 ദിവസത്തെ പ്രസവാവധി ലഭിക്കും.

180 ദിവസത്തെ പ്രസവാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കരാര്‍ കാലാവധി അവസാനിച്ചാല്‍ അതുവരെ ആയിരിക്കും അവധിയും ലഭിക്കുക. അത് വരെയുള്ള ശമ്പളവും തൊഴിലാളിക്ക് ലഭിക്കും. മെഡിക്കല്‍ ഓഫീസര്‍ നിശ്‌ചയിച്ചിട്ടുള്ള പ്രസവ തീയതിക്ക് മൂന്നാഴ്‌ച മുന്‍പ് മുതലാണ് പ്രസവാവധി ആരംഭിക്കുക. ഇതിനൊപ്പം തന്നെ കരാര്‍ ജീവനക്കാരില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്‍ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്കും കരാര്‍ കാലാവധി നോക്കാതെ തന്നെ 6 ആഴ്‌ചത്തെ അവധി അനുവദിക്കും. ഇക്കാര്യങ്ങളില്‍ കരാര്‍ ജീവനക്കാര്‍ കോടതിയില്‍ നിന്നും അനുകൂല വിധി നേടിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

Read also : വടക്കാഞ്ചേരി ലൈഫ് മിഷന്‍; ഫ്ളാറ്റിന്റെ ബലപരിശോധന  തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE